ഹനുമാന്റെ ശ്രീരാമഭക്തി

ഹനുമാന്റെ ശ്രീരാമഭക്തി അവര്‍ണ്ണനീയമാണ്. നിസ്വാര്‍ത്ഥമായ സേവനംകൊണ്ട് ശ്രീരാമചന്ദ്രന്റെ ഹൃദയം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന വാത്സല്യനിധിയാണ് ആ ഭക്തശ്രേഷ്ഠന്‍. ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ സന്ദര്‍ശിച്ച് ജനകപുത്രിക്കും തനിക്കും ഒരുപോലെ ആശ്വാസവും ആനന്ദവും നല്‍കിയ അജ്ഞനാനന്ദനോട് ശ്രീരാമചന്ദ്ര പ്രഭു അരുളിചെയ്തു.

”അല്ലയോ ആഞ്ജനേയാ! ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ ദര്‍ശിച്ച് നമ്മുടെ സന്ദേശമുണര്‍ത്തിച്ച് ജാനകിയുടെ വിവരങ്ങള്‍ നമ്മെ ധരിപ്പിച്ചതുകൊണ്ട് രഘുവംശത്തെയും വീരനായ ലക്ഷ്മണനെയും സര്‍വ്വോപരി നമ്മെയും ദുഃഖസാഗരത്തില്‍ നിന്ന് അങ്ങ് കരകയറ്റിയിരിക്കുകയാണ്. ഇതിന് പ്രത്യുപകാരമായി അങ്ങേയ്ക്ക് നല്‍കുവാന്‍ യാതൊന്നും ഞാന്‍ കാണുന്നില്ല. ഹൃദയംഗമമായ സ്‌നേഹവിശ്വാസങ്ങളോടെ അങ്ങയെ ആലിംഗനം ചെയ്തു ഞാന്‍ ബഹുമാനിക്കുന്നു.
ഇതുപോലെതന്നെ മറ്റൊരിക്കല്‍കൂടി ശ്രീരാമചന്ദ്രന്‍ ഹനുമാനോട് അരുളിചെയ്തിട്ടുണ്ട്. ”അല്ലയോ കപിശ്രേഷ്ഠാ അങ്ങ് ചെയ്യുന്ന ഓരോ ഉപകാരങ്ങള്‍ക്കും പ്രത്യുപകാരമായി നമ്മുടെ ജീവന്‍പോലും നല്‍കുവാന്‍ നാം സന്നദ്ധനാണ്. ഇനിയും അനേകമനേകം ഉപകാരങ്ങള്‍ അങ്ങ് ചെയ്യുവാന്‍ ബാക്കിയുണ്ട്. നാം അങ്ങേയ്ക്ക് പ്രത്യുപകാരം ചെയ്യുകയില്ല. പ്രത്യുപകാരം ചെയ്യുന്നതില്‍കൂടി നാം തമ്മിലുള്ള ആത്മബന്ധം അകന്നുപോകുമെങ്കില്‍ അതു നമുക്ക് തീരാനഷ്ടമാണ്. അപ്രകാരം ഒരു സംഭവം സ്വപ്നത്തില്‍പോലും ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല”. ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വൈദേഹി വായുപുത്രനായ ഹനുമാന് ഒരു അപൂര്‍വമായ രത്‌നഹാരം പാരിതോഷികമായി നല്‍കി. ആ ദിവ്യരത്‌നഹാരം ധരിച്ചുനിന്ന ഹനുമാന്‍ പത്തിരട്ടി പ്രശോഭിച്ചു.

മഹാതേജസ്വിയും ധൈര്യശാലിയും സമര്‍ത്ഥനും വിനയനും വീരപരാക്രമിയും സര്‍വ്വോപരി പരമഭക്തനുമായ വാനരശ്രേഷ്ഠന്‍ സീതാദേവി നല്‍കിയ നവരത്‌നഹാരമണിഞ്ഞ്, പല കോടി പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭ ഒരുമിച്ചു മഹാമേരു പര്‍വതത്തില്‍ പതിച്ചാലെന്നതുപോലെ ദൃഢഗാത്രനായ ഹനുമാന്‍ അത്യന്തം പ്രശോഭിച്ചു. അപ്രകാരമുള്ള അമൂല്യമായ രത്‌നഹാരത്തിനുള്ളില്‍പോലുംആഞ്ജനേയന്‍ തന്റെ ആശ്രയദേവനായ ശ്രീരാമചന്ദ്രനെ അനേ്വഷിച്ച കഥ പ്രസിദ്ധമാണല്ലോ.

ആഞ്ജനേയന്റെ ആ പ്രവര്‍ത്തി കണ്ട് വിസ്മയാധീനനായ ശ്രീരാമന്‍ ചോദിച്ചു. ആഞ്ജനേയാ! അങ്ങ് നമ്മെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ നാമത്തെയാണോ എന്ന്. തന്റെ അന്തരംഗം മടികൂടാതെ ഹനുമാന്‍ ശ്രീരഘുരാമനെ ഉണര്‍ത്തിച്ചു. മഹാപ്രഭോ അങ്ങയെക്കാള്‍ അങ്ങയുടെ തിരുനാമം ശ്രേഷ്ഠമായതുതന്നെ. ഇത് അടിയന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വ്യക്തമായ അഭിപ്രായമാണ്. അങ്ങ് ഇപ്പോള്‍ അയോദ്ധ്യാ വാസികളുടെ രാജാവാണ്. പക്ഷേ അവിടുത്തെ തിരുനാമങ്ങള്‍ ത്രിലോകങ്ങളിലും ധ്വനിക്കുന്ന ദിവ്യ മന്ത്രങ്ങളാണ്. ഹനുമാന്റെ സുദൃഢമായ രാമനാമനിഷ്ഠ ഇപ്രകാരമാണ്. ശ്രീരാമനാമജപവും രാമായണ കഥാശ്രവണവും വളരെ എളുപ്പത്തില്‍ ശ്രീരാമപാദകമലങ്ങളെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്ന് മറ്റാരെക്കാളും അനുഭവം പൂര്‍ണമായി മനസ്സിലാക്കിയിരുന്ന ഉത്തമഭക്തനാണ് ഹനുമാന്‍

രാവണൻ മാഹാത്മ്യം

രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന രാക്ഷസ ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രധാന പ്രതിനായകൻ രാവണനാണ്.

ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ വിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് “ദശമുഖൻ” (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), “ദശഗ്രീവൻ” (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), “ദശകണ്ഠൻ” (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് – ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു – പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).

രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്

രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.

രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല

വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു

രാവണൻ മാഹാത്മ്യം

രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന രാക്ഷസ ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രധാന പ്രതിനായകൻ രാവണനാണ്.

ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ വിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് “ദശമുഖൻ” (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), “ദശഗ്രീവൻ” (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), “ദശകണ്ഠൻ” (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് – ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു – പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).

രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്

രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.

രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല

വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു

ദശാവതാരം— ശ്രീരാമൻ

വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ.ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.

രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.

വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.

ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്…ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് …അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ…

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു…അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു…അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ…

രാക്ഷസനു ഒരു തമാശതോന്നി…തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു…കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ …രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു…
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു…സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു “വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്…വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു…അമ്മയാണ് വിളിക്കുന്നത്‌… ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്…പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്…അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ…ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല….രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും…അവര്‍ യുദ്ധം തുടങ്ങി…യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു…ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു…ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌..ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം…ആവാമെന്ന് ഇരുവരും സമ്മതിച്ചു…ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു…ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു…രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു…രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു…നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു…രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല…ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക…രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌ …ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു…ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല…

രാമായണവും… രാവനണനും …

രാവണന്‍ ….
—————–
ഏറ്റവും വലിയ രാമ ഭക്തന്‍ ആയിരുന്നു രക്ഷസേന്ദ്രനായ ശ്രീ രാവണന്‍

രാവണന്റെ പൂര്വ്വ ജന്മം .
—————————————-.
.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തു ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ ” മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ “എന്ന് ശപിച്ചു.
ശേഷം ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ (രാക്ഷസരായ ജന്മങ്ങളില്‍) ) നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”.
ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു.
രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു.
ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും
ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണ കഥ
——————-
വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ
കൃതയുഗത്തില്‍ വിധാതാവിന്റെ പുത്രന്‍ മഹാത്മാവും പ്രഭുവുമായ സനല്കുമാരന്‍, ആ ബ്രഹ്മര്ഷിപ അധിവസിക്കുന്ന പ്രദേശത്തെക്ക് രാക്ഷ്സാധിപനായ രാവണന്‍ ചെന്നു . വിനയത്തോടെ തൊഴുതു നമസ്കരിച്ചു …
ഒരിക്കലും അസത്യ വാക്കുകള്‍ ഓതാത്ത മാമുനീന്ദ്രനോട് കൈ കൂപ്പിക്കൊണ്ട്‌ ചോദിച്ചു
മാമുനേ ലോകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ടന്‍ ആയിട്ടുള്ളവന്‍ ആരാണ് ..? അമരവരന്മാരെക്കള്‍ കരുത്തര്‍ആയിട്ട് ആരെങ്കിലുമുണ്ടോ ..? ഏതോരുവന്റെ സഹായത്താലാണ് സുരന്മാര്‍ പോരില്‍ ജയം നേടാറുള്ളത്..? മനുഷ്യ ശ്രേഷ്ടന്മാര്‍ എതോരള്ക്കുണവേണ്ടിയാണ് ഉത്തമ യജ്ഞങ്ങള്‍ ചെയുന്നത് ..? മഹയോഗികള്‍ ധ്യാനിക്കുന്നത് ആരെയാണ് …? ഭഗവാനെ എന്റെ ഈ സംശയത്തെതീര്ത്തു തരുവാന്‍ അവിടുത്തേക്ക്‌ ദയവുണ്ടാകേണമേ …..
ജ്ഞാനക്കണ്ണില്‍ ഏതു൦ കാണുവാന്‍ കഴിവുള്ള ഭഗവന്‍ സനല്കുരമാരന്‍, ആസുരേന്ദ്രന്റെ ആശയമെല്ലാം മനസിലാക്കി മന്ദഹസിച്ചു കൊണ്ട് സാദരം മറുപടിയരുളി …
ഉണ്ണി രാവണാ എല്ലാം പറഞ്ഞുതരാം …
സര്‍വ്വ ലോകങ്ങളും ഭരിക്കുന്നവന്‍ , ഏതൊരാള്‍ക്കും ഇന്നുവരെ ഉത്ഭവം അറിയാന്‍ കഴിഞ്ഞിട്ടില്ലത്തവന്‍ – ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവന്‍ – മഹാ പ്രഭുവായ നാരായണന്‍ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയില്‍ നിന്നു സര്‍വ്വ ലോകേശിതാവായ വിരിഞ്ജന്‍ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും വിധാതാവ് സൃഷ്ടിച്ചു , യാഗങ്ങളില്‍ അവരവര്ക്കു്ള്ള ഹവിസ്സിന്‍ ഭാഗങ്ങള്‍ ദേവകള്‍ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ് , മനുഷ്യന്മാര്‍ ചെയുന്ന യജ്ഞങ്ങള്‍ മറ്റാരെയും ഉദ്ദേശിച്ചല്ല , വേദങ്ങള്‍, പുരാണങ്ങള്‍, പഞ്ചരാത്രങ്ങള്‍ എന്നിവയാല്‍ സ്തുതിക്കുന്നതും യോഗീന്ദ്രന്മാര്‍ ധ്യാനിക്കുന്നതും ,ജപയജ്ഞാദികളില്‍ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകല ജീവരാശികളിലുംസംപൂജ്യനായ ആ മഹാപ്രഭു തന്നെയാണ് ദേവശത്രുക്കള്‍ ആയ ദൈത്യാസുരന്മാരെ മുഴുവന്‍ പോരില്‍ ജയിക്കുന്നത് …”
സുരസ്ച്ചിത്തനായ സനല്കുമാരെന്റെ വാക്കുകള്‍ കേട്ട അസു രേശന്‍ രാവണന്‍ പിന്നെയും ചോദിച്ചു …
“ മാമുനേന്ദ്ര അമരന്മാരുടെ വൈരികളായ ദൈത്യന്മാര്‍ ,ദാനവന്മാര്‍ ,അസുരന്മാര്‍ തുടങ്ങിയവര്‍ യുദ്ധത്തില്‍ ചരമം അടഞ്ഞാല്‍ അവര്ക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക …? ”
ദാശവദനന്റെ ചോദ്യം കേട്ട് ബ്രഹ്മര്ഷി :–
ദശാനന , ദേവന്മാരില്നിന്നാണ് രണത്തില്‍ മൃതിയടഞ്ഞതെങ്കില്‍, സ്വര്ഗം പൂകും.. പുണ്യസഞ്ചയം അവസാനിച്ചാല്‍ വീണ്ടും പാരിടത്തില്‍ പിറന്നു നന്മതിന്മകള്ക്കകനുസരിച്ചു ജീവിച്ചു മരിക്കും ..എന്നാല്‍ സര്വ‍ ലോകാധിപന്‍ ആയ ശ്രീ നാരയണനില്‍ നിന്നും മരണമടഞ്ഞാല്‍.. സായൂജ്യം പ്രാപിക്കും .. ജനാര്ദ്ന ഭാഗവനില്ത്തിന്നെ ലയിക്കും … മഹാവിഷ്ണുവിന്റെ കോപം പോലും ഹേ..രാവണാ വരത്തിനു തുല്യമാണ് ….
വിരിഞ്ച്സുതനായ സനല്ക്കു മാരന്റെ മുഖത്തുനിന്നും ഇത്തരം വാക്കുകള്‍ കേട്ട രാക്ഷ്സേശന്റെയ ഹൃദയം കുളിര്ത്തു..വിസ്മയവും ആനന്ദവും ഒത്തുചേര്ന്നര ദശാനനഹൃദയത്തില്‍ ചിന്ത ഉണ്ടായതു ഇപ്രകാരമാണ് ..
“” മഹാവിഷ്ണുവിനെ എങ്ങനെയാണ് വന്പോരില്‍ നേരിടുവാന്‍ സാധിക്കുക ..”
അങ്ങനെ
അദ്ദേഹത്തിന്റെ മോക്ഷ പ്രപ്തിക്കുവേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട്തിരഞ്ഞെടുത്ത വഴിയാണ് ..സീതാപഹരണവും … രാമഭഗവാനോടുള്ള യുദ്ധവും …അങ്ങനെ ശ്രീ മഹാവിഷ്ണുവിന്റെ കൈയാല്‍ വീരമൃത്യു വരിച്ച് മോക്ഷം പ്രാപിച്ച് ഭഗവത് പാദത്തിങ്കല്‍ ലയിച്ചു …

നാലമ്പല ദര്‍ശനപുണ്യംതേടി

കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് . തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏക മാര്‍ഗം ഭഗവത് ദര്‍ശനം മാത്രമാണ്. രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് . രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശം നടത്തുന്നത്.

A . തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.

(1) തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം

മഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യേയുള്ള തൃപ്രയാറില്‍, തീവ്രാനദിയുടെ പടിഞ്ഞാറേക്കരയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രശാന്തസുന്ദരമായ സ്ഥലത്താണ് ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭൂമീസമേതനായ ശ്രീരാമവിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാലുകൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരുപാര്‍ശ്വങ്ങളില്‍ നിന്ന് ഭഗവാനെ അര്‍ച്ചിക്കുന്നതായി കാണുന്നു. ശൈവ-വൈഷ്ണവതേജസ്സുകള്‍ ശ്രീരാമചന്ദ്രനില്‍ ഖരാവധാവസരത്തിലാണ് ഒന്നിച്ചു പ്രതിബിംബിച്ചതെന്നും അതുകൊണ്ട് ഖരവധോദ്യുക്തനായ ശ്രീരാമനായിട്ടാണ് തൃപ്രയാറ്റു തേവര്‍ വര്‍ത്തിക്കുന്നതെന്നും വിശ്വസിക്കുന്നു.

( 2 ) ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

തൃശ്ശിവപേരൂരിന് തെക്കുമാറി ചാലക്കുടി, കുറുമാലി പുഴകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇരിങ്ങാലക്കുട. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ഭക്തിപുരസ്സരം സൂക്ഷിച്ച് പൂജിച്ചിരുന്ന ‘നന്ദിഗ്രാമം’ ഇരിങ്ങാലക്കുടയാണെന്നു പറയുന്നു. പണ്ട് കുലീപിനി മഹര്‍ഷി യാഗം ചെയ്തിരുന്ന സ്ഥലവും ഇവിടെയായിരുന്നുവത്രെ. അതുകൊണ്ടാണ് ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് “കുലീപിനി തീര്‍ത്ഥമെന്ന് പേരുവന്നതെന്നു വിശ്വസിക്കപ്പെടുന്നു. അതിലിന്നും ഗംഗാസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തീര്‍ത്ഥത്തിലെ ജലത്തിലെ ഔഷധമൂല്യംതന്നെ അതിനു തെളിവാണെന്നു പറയപ്പെടുന്നു. തീര്‍ത്ഥക്കുളത്തിന്റെ മറ്റൊരു പ്രത്യേകത, മത്സ്യമൊഴികെ സാധാരണ ജലാശയങ്ങളില്‍ കാണാറുള്ള പാമ്പ്, തവള തുടങ്ങിയ ജലജന്തുക്കളൊന്നും അതില്‍ കാണപ്പെടുന്നില്ലെന്നുള്ളതാണ്. ഭാരതത്തിലെ അപൂര്‍വ്വം ഭരതക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും, വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണ്. ശ്രീരാമന്‍ അയോദ്ധ്യയുടെ പരിസരത്തിലെത്തിക്കഴിഞ്ഞതായി ഹനുമാനില്‍നിന്നറിഞ്ഞ പ്രസന്നഭാവത്തിലാണ് ഇരിപ്പ്.

( 3 ) തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം

തൃശ്ശിവപേരൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന മാളയില്‍നിന്നും ആലുവയിലേക്കുള്ള വഴിയില്‍, എറണാകുളം ജില്ലയുടെ വടക്കേയറ്റത്താണ് പ്രസിദ്ധ ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. “സര്‍പ്പം ജ്ഞാതം സൗമിത്രം” എന്നാണ് പ്രതിഷ്ഠാസങ്കല്പം. മഹാവിഷ്ണുവിന്റെ ശയ്യയായ ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണന്‍ കരുതിപ്പോരുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവ ക്ഷേത്രമാണ് തിരുമൂഴിക്കുളമെന്ന് അനുമാനിക്കുന്നു. നാഗരാജാവായ അനന്തലക്ഷ്മണന്റെ ക്ഷേത്രത്താല്‍ അനുഗൃഹീതമായ മൂഴിക്കുളത്തിലോ സമീപപ്രദേശങ്ങളിലോ സര്‍പ്പദംശനമേറ്റ് അകാലമരണമുണ്ടായിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

( 4 ) പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമണത്തിന് ഇരയായെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ അധഃപതനത്തില്‍ ദുഃഖാകുലരായ സമീപവാസികളായ ഭക്തജനങ്ങള്‍ കാലക്രമത്തില്‍ സംഘടിച്ച് ക്ഷേത്രേശസമ്മതത്തോടുകൂടി ശത്രുഘ്‌നസേവാസമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രാധികാരികളുടെയും ഭക്തജനങ്ങളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്രത്തിന് നഷ്ടമായികൊണ്ടിരിക്കുന്ന ദൈവീക ചൈതന്യത്തെ പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ലവണാസുരവധത്തിന് ഉദ്യുക്തനായ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. ദാശരഥികളില്‍ കനിഷ്ഠപുത്രനായ ശത്രുഘ്‌നന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നാണ് വിശ്വാസം. രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഒരേ ചുറ്റുവട്ടത്തില്‍ കുടികൊള്ളുമ്പോള്‍ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഹനുമാനെങ്ങനെ അകന്നുനില്‍ക്കാനൊക്കും! അങ്ങനെ ഇരിങ്ങാലക്കുടയുടെ തൊട്ടു തെക്കുഭാഗത്തു തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ രാജപാതയുടെ കിഴക്കരുകിലാണ് പ്രസിദ്ധമായ നടവരമ്പ് ഹനുമാന്‍ കോവില്‍. നാലമ്പലം തീര്‍ത്ഥാടനത്തിന് ശ്രീരാമദാസനായ ഹനുമത്‌സ്വാമിദര്‍ശനത്തോടെയാണ് പരിസമാപ്തി കുറിക്കുന്നത്.

B. കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) രാമപുരം ശ്രീരാമക്ഷേത്രം

വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നുവത്രേ. സീതാപരിത്യാഗത്തിനുശേഷം അസ്വസ്ഥനായ ശ്രീരാമചന്ദ്രന്‍ മനഃശാന്തി ലഭിക്കാനായി തെരഞ്ഞെടുത്തത് പണ്ട് കാനനവാസത്തിനിടയില്‍ ഒരിക്കല്‍ കടന്നുപോയ ഈ സ്ഥലത്തായിരുന്നു. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരത-ലക്ഷ്മണ-ശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ പ്രശാന്തതയില്‍ ആകൃഷ്ടരായി. അവരും രാമപുരത്തിനു ചുറ്റും വസിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം. വടക്കന്‍ പറവൂരിന്റെ പ്രജകളായിരുന്ന ചില നമ്പൂതിരിമാര്‍ അവിടുത്തെ രാജാവുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായ ശ്രീരാമവിഗ്രഹവുമായി ആ പ്രദേശത്തുനിന്നും പലായനം ചെയ്തു. അവര്‍ തങ്ങളുടെ ഉപാസനാ മൂര്‍ത്തിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നീട് രാമപുരമായി അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. അതിനുമുമ്പേ ഈ പ്രദേശം കൊണ്ടാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കൊണ്ടട് എന്നാല്‍ കുന്നുകളോടുകൂടിയ ദിക്കെന്നാണ് അര്‍ത്ഥം. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ. മീനമാസത്തിലെ തിരുവോണം നാളില്‍ ആറാട്ടോടെയാണ് കൊടിയേറ്റം. എട്ടുനാളുകള്‍ നീണ്ട് നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

( 2 ) അമനകര ഭരതക്ഷേത്രം

രാമപുരം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ്, കൂത്താട്ടുകുളം റൂട്ടില്‍ അമനകരയിലാണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളുടെ ഇടയില്‍ താഴ്ന്ന ദിക്കായതുകൊണ്ടാണ് അമനകര എന്ന പേര് ലഭിച്ചതെന്നാണ് ഭൂമിശാസ്ത്രനിഗമനം. ഭരതകരയാണ് അമനകരയായി മാറിയതെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം.

( 3 ) കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരത്ത്‌നിന്നും ഉഴവൂരിലേക്കുള്ള മാര്‍ഗ്ഗത്തിലാണ് കുടപ്പുലം സ്ഥിതിചെയ്യുന്നത്. കൂടപ്പുലമെന്നും മൊഴിഭേദമുണ്ട്. കൂടമെന്നാല്‍ കൂടിനില്‍ക്കുന്നത് അല്ലെങ്കില്‍ കുന്നെന്നൊക്കെ പറയാം. പുലമെന്നാല്‍ പുലരുന്നിടവും. ചുരുക്കത്തില്‍ കുന്നിന്‍മുകളിലുള്ള, ജനവാസയോഗ്യമായ പ്രദേശത്തെയാണ് കൂടപ്പുലമെന്ന് വിളിച്ചുപോരുന്നത്. കുടപ്പലത്ത് ‘കൂടെ ഫലമെന്നും’ ചൊല്ലുണ്ട്. രാമനും സീതയും ലക്ഷ്മണനും കാനനവാസകാലത്ത് കൂടിയിരുന്ന മലയാണ് കൂടപ്പലമെന്നും സീതാരാമന്മാര്‍ ലക്ഷ്മണനെ കുടിയിരുത്തി പോയ സ്ഥലമാണിതെന്നും വിശ്വാസമുണ്ട്. ഉഴവൂരില്‍നിന്നും കൂടപ്പുലത്തേക്കു പോകുന്ന വഴിയില്‍ ‘വില്‍ക്കുഴിയുണ്ട്’. രാമലക്ഷ്മണന്മാരുടെ വില്ലുകൊണ്ടുണ്ടായ കുഴിയാണത്രെ ഇത്.

( 4 ) മേതിരി ശത്രുഘ്‌നക്ഷേത്രം

മേല്‍ തിരിവ് എന്ന വാക്ക് ലോപിച്ചുണ്ടായതാണത്രേ മേതിരി. പടിഞ്ഞാറു ഭാഗമെന്നും മേതിരിക്ക് അര്‍ത്ഥമുണ്ട്. മേതിരിയുടെ കിഴക്കായി കിഴുതിരിയുമുണ്ട്. ശാന്തരൂപത്തില്‍ ശത്രുഘ്‌നസ്വാമിയുടെ പ്രതിഷ്ഠയാണിവിടെ. ശത്രുഘ്‌നസ്വാമിയുടെ ക്ഷേത്രത്തിന് വലതുവശത്തായി ശ്രീപോര്‍ക്കിലിയുടെ ക്ഷേത്രവുമുണ്ട്. ശ്രീപോര്‍ക്കിലിയെ ദര്‍ശിക്കുന്നതിനു മുമ്പായി ശത്രുഘ്‌നസ്വാമിയെ ദര്‍ശിക്കണമെന്നാണ് ആചാരം. ശത്രുഘ്‌നക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ശ്രീപോര്‍ക്കിലീദേവിയുടെ മൂലസ്ഥാനം. ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്.

C. മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) രാമപുരം ശ്രീരാമക്ഷേത്രം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരദേശി ഊരുചുറ്റി ഒടുവില്‍ രാമപുരത്തു വരികയും വടക്കേടത്ത് മനക്കല്‍ ചെന്ന് സന്ധ്യാവന്ദനവും മറ്റും കഴിച്ച് രാത്രി ഇല്ലത്ത് താമസിക്കുകയും ചെയ്തുവത്രെ. അദ്ദേഹത്തിന്റെ ഭാണ്ഡത്തില്‍ ഒരു സാളഗ്രാമം ഉണ്ടായിരുന്നു. ശ്രീരാമധ്യാനത്തിനായുള്ള സാളഗ്രാമം അടങ്ങുന്ന ഭാണ്ഡം മനക്കലെ നമ്പൂതിരിയെ ഏല്‍പ്പിച്ച് അത് സൂക്ഷിച്ചു വെക്കണമെന്നും പാല്‍ നിവേദിക്കരുതെന്നും പറഞ്ഞു. ബ്രാഹ്മണന്‍ നിത്യകര്‍മ്മങ്ങള്‍ കഴിച്ച് പോകാന്‍ സമയത്ത് ഭാണ്ഡം തിരികെ ചോദിച്ചപ്പോള്‍ അത് വെച്ച സ്ഥലത്ത് നിന്നും എടുക്കുവാന്‍ കഴിഞ്ഞില്ല. ബ്രാഹ്മണന്‍ നമ്പൂതിരിയോട് പറഞ്ഞ കാര്യങ്ങള്‍ അറിയാതെ മനക്കലെ സ്ത്രീകള്‍ സാളഗ്രാമത്തില്‍ പാല്‍ നിവേദിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്നു. ഇതറിഞ്ഞ ബ്രാഹ്മണന്‍ പരലോകം പ്രാപിച്ചു. അന്ന് രാത്രി ഉറക്കത്തില്‍ ഇല്ലത്തെ നമ്പൂതിരിക്ക് ഒരു ദര്‍ശനം ഉണ്ടായി. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു കറുത്ത പുള്ളിപ്പശു പ്രസവിച്ചുനില്‍ക്കുന്നുണ്ടെന്നും ആ സ്ഥലം വെട്ടിത്തെളിയിച്ച് ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നുമായിരുന്നു സ്വപ്‌നദര്‍ശനം. തുടര്‍ന്ന് പ്രസ്തുത സ്ഥലത്ത് ക്ഷേത്രപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകീട്ട് സീതാസമേതനായ രാമനും ആണെന്നാണ് ഐതിഹ്യം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ഭരത-ലക്ഷ്മണ-ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് മുഖമായി സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത.

( 2 ) കരിഞ്ചാപ്പാടി ഭരതക്ഷേത്രം

നാറാണത്ത് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കരിഞ്ചാപ്പാടി എന്നപ്രദേശത്താണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിറയും കാടും കൂടിച്ചേര്‍ന്ന സ്ഥലമായതുകൊണ്ട് ഇവിടം ചെറക്കാട് എന്നും അറിയപ്പെടുന്നു. ചിറക്കാടെന്നും മൊഴിഭേദമുണ്ട്. മറ്റ് മൂന്നു ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണെങ്കില്‍ ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്.

( 3 ) അയോദ്ധ്യാനഗര്‍ ലക്ഷ്മണക്ഷേത്രം

രാമപുരം ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു കി. മി. അകലെയായി പെരിന്തല്‍മണ്ണയ്ക്കു പോകുന്ന വഴിയില്‍ പനങ്ങാങ്ങര മുപ്പത്തെട്ടു സ്റ്റോപ്പിനടുത്ത്, പടിഞ്ഞാറ് ദര്‍ശനമായി ലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നു. അയോദ്ധ്യാനഗര്‍ എന്ന പേരില്‍ അറിയപ്പെടുന്നു, ഇന്ന് ഈ സ്ഥലം. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വിശ്വാമിത്ര മഹര്‍ഷിയുടെ തപോകേന്ദ്രമായിരുന്നു എന്നാണ് വിശ്വാസം. മഹര്‍ഷിയുടെ സങ്കല്‍പ്പത്തിന്റെ സാഫല്യമാണ് രാമപുരത്തെ നാലമ്പലങ്ങളെന്നും തദ്ദേശവാസികള്‍ വിശ്വസിച്ചുപോരുന്നു. ഈ ക്ഷേത്രത്തില്‍ വിശ്വാമിത്രാമഹര്‍ഷിയെ സങ്കല്‍പ്പിച്ച് നിത്യേന രണ്ടുനേരവും വിളക്ക് വെച്ച് പോരുന്നുണ്ട്.

( 4 ) നാറാണത്ത് ശത്രുഘ്‌നക്ഷേത്രം

രാമപുരം ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി കോഴിക്കോട്ടേയ്ക്ക് പോകുന്ന ദേശീയപാതയില്‍, നാറാണത്ത് സ്റ്റോപ്പില്‍നിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെയാണ് ശത്രുഘ്‌നക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീരാമ ഭരത ലക്ഷ്മണ ക്ഷേത്രങ്ങള്‍ക്ക് വട്ടശ്രീകോവിലാണെങ്കില്‍ ശത്രുഘ്‌ന ക്ഷേത്രത്തിനു മാത്രം ചതുരശ്രീകോവിലാണ്. ലക്ഷ്മണ ക്ഷേത്രത്തിന് സമീപമുളള പനങ്ങാങ്ങര ശിവക്ഷേത്രം ഈ പ്രദേശത്തെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായി കരുതുന്നു. ദുര്‍വാസാവ് മഹര്‍ഷിയുടെ തപോഭൂമിയാണ് ഈ പ്രദേശമെന്നുമുള്ള വിശ്വാസവുമുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടര്‍ന്നുള്ള ലഹളക്കാലങ്ങളിലും ഈ ക്ഷേത്രങ്ങള്‍ നിരവധി തവണ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അന്യമതസ്ഥരുടെ ആക്രമണങ്ങളെക്കാളേറെ ഹിന്ദുമതാനുയായികളുടെ അലസതയാണ് ഇവിടുത്തെ നാലമ്പലങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം. തൃശ്ശൂര്‍ ജില്ലയിലെയും കോട്ടയം ജില്ലയിലെയും നാലമ്പലങ്ങളുമായി താരതമ്യം ചെയ്താല്‍ ശാപമോക്ഷം കാത്തുകിടക്കുകയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

D. എറണാകുളം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) മാമലശ്ശേരി ശ്രീരാമക്ഷേത്രം

പിറവം പട്ടണത്തിനും രാമമംഗലത്തിനും മധ്യേയാണ് മാമലശ്ശേരി ശ്രീരാമക്ഷേത്രം. ഇവിടുത്തെ വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രന്‍ കിഴക്കുദര്‍ശനമായാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. മാരീചനെ വധിച്ചെത്തിയ ശ്രീരാമന്‍ സീതാപഹരണത്തെക്കുറിച്ചറിഞ്ഞ് വിരഹിയായി കഴിയുന്ന ഭാവമാണത്രെ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. രാമബാണമേറ്റ മാരീചനെന്ന മാന്‍ മലര്‍ന്നുവീണ പ്രദേശം മാന്മലചേരിയായും പിന്നീട് മാമലശ്ശേരിയായും അറിയപ്പെട്ടുവെന്നാണ് ഐതീഹ്യം.

( 2 ) മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം

ശ്രീരാമബാണമേറ്റ മാരീചനെന്ന മാനിന്റെ മേല്‍ഭാഗം തെറിച്ചു വീണിടമാണത്രെ മേമ്മുറിയായത്. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായാണ് ഭരതസ്വാമി ക്ഷേത്രം. ശ്രീരാമചന്ദ്രന്റെ വനവാസ വാര്‍ത്തയറിഞ്ഞ് ദുഃഖിതരായ ഭരത-ശത്രുഘ്‌നന്മാര്‍ അദ്ദേഹത്തെ തിരികെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി കാട്ടിലേക്ക് പുറപ്പെട്ടെങ്കിലും വനമധ്യേ ഭരത-ശത്രുഘ്‌നന്മാരും സൈന്യവും കൂട്ടംതെറ്റി. ഭരതന്‍ ഒറ്റപ്പെട്ട പോയ സ്ഥലമാണത്രെ ഭരതപ്പിള്ളി. രാജകീയ പ്രൗഢിയോടെയെങ്കിലും ദുഃഖിതനായ ഭരതന്‍ പടിഞ്ഞാറ് ദര്‍ശനമായി ജ്യേഷ്ഠനെ ഉറ്റുനോക്കിയാണ് കുടികൊള്ളുന്നത്.

( 3 ) മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം

നാലമ്പല വഴിയിലെ മൂന്നാമത്തെ ക്ഷേത്രമാണിത്. സൗമിത്രി തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട തീര്‍ത്ഥസ്‌നാനമാണത്രെ മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം.

( 4 ) മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം

ഭരതനുമൊത്ത് കാട്ടിലെത്തിയ ശത്രുഘ്‌നന്‍ കൂട്ടം തെറ്റി ഒരു നെടിയ കാട്ടിലകപ്പെട്ടു. ആ കാട്ടിലുള്ളയാളുകള്‍ അദ്ദേഹത്തെ നെടുങ്കാട്ട് തേവര്‍ അഥവാ നെടുങ്ങാട്ടു തേവരായി ആരാധിച്ചുവന്നു. അഷ്ടമംഗല ദേവപ്രശ്‌നത്തിനുശേഷം മാമലശ്ശേരി കാവുങ്കട കവലയ്ക്ക് മുന്നൂറ് മീറ്റര്‍ അകലെയായി പൂര്‍വസ്ഥാനത്തു തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്ര പുനരുദ്ധാരണം പുരോഗമിച്ചുവരുന്നു.

ശ്രീരാമ അഷ്ടോത്തരശതനാമവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതയ നമഃ
ഓം ശരനത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വംഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധവധപംദിതായ നമഃ
ഓം വിഭി ഷ ണപരിത്രാണായ നമഃ
ഓം ഹരകോദംഡ ഖംഡ നായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്പദളനായ നമഃ
ഓം താതകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യഭേ ഷജായ നമഃ
ഓം ത്രിമൂര്ത യേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡ കാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേഒദ്രി യായ നമഃ
ഓം ജിതക്രോഥായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനരസംഘാതേ നമഃ
ഓം ചിത്രകുടസമാശ്രയേ നമഃ
ഓം ജയംത ത്രാണവര ദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദ് ദേവായ നമഃ
ഓം മൃത വാനരജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേ വസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹൊദരായ നമഃ
ഓം സുഗ്രീവേ പ്സിത രാജ്യദായ നമഃ
ഓം സര്വ പുണ്യാദേക ഫലിനേ നമഃ
ഓം സ്മ്രുത സ്സര്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദ യായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംത ഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സര്വ തീര്ദ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദ രായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുര്ധ രായ നമഃ
ഓം സര്വയജ്ഞാധീപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വര്ണ തായ നമഃ
ഓം വിഭേഷണപ്രതിഷ്ടാത്രേ നമഃ
ഓം സര്വാവഗുനവര്ണ തായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈജ്യോതി ഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ

എങ്ങനെയാണു രാമായണം വായിക്കേണ്ടത് ?

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം. നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. “ഓം നമോ നാരായണ” എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ ‘രാ’യും ‘നമ:ശിവ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ ‘മ’യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.
ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ…..)
നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ…..)
“രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം”
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ…..)
ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ…..)
താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ…..)
ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ…..)
ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ…..)
എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ…..)
മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ…..) .
കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ…..)
കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ……)
ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ……)
കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ……)
ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ…..)
തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ –
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ…….)
ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ…….)
ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ…….)
രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ…..)
പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ…….)
ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ……)
ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ –
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ……)
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ…..)
രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ……)
രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ…….)
സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ…..)
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ……..)
രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ…….)